തീപിടുത്തം നടന്ന വടകര താലൂക്ക് ഓഫീസിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വടകരയിലെ മറ്റ് മൂന്നിടങ്ങളിൽ തീയിട്ട കേസിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശിയായ സതീഷ് നാരായണനുമായാണ് തെളിവെടുപ്പ് നടന്നത്.
റൂറൽ എസ് പി ഡോ. ശ്രീനിവാസിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുത്ത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന സതീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
സതീഷിൻ്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ താലൂക്ക് ഓഫീസിൽ നിന്ന് ലഭിച്ച വിരലടയാളം ഉൾപ്പടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം നിർണ്ണായകമാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. തീപിടുത്തത്തിൽ നശിച്ച താലൂക്ക് ഓഫീസ് , തൊട്ടടുത്ത കെട്ടിടത്തിലേക്ക് താൽക്കാലികമായി സജ്ജീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here