എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കൽ; ജോൺ ബ്രിട്ടാസ് എംപി പ്രമേയത്തിന് നോട്ടീസ് നൽകി

12 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ നീക്കം. ജോൺ ബ്രിട്ടാസ് എംപി ചട്ടം 256(2) പ്രമേയത്തിന് നോട്ടിസ് നൽകി.

രാജ്യസഭ, ലോക്സഭ പ്രതിപക്ഷ കക്ഷി നേതാക്കാൾ യോഗം ചേരുകയാണ്. എന്നാൽ സർക്കാരിന്റെ ചർച്ചക്കുള്ള ക്ഷണം സ്വീകരിക്കണോ എന്നതിൽ ചർച്ചകൾ നടക്കുകയാണ്.

എളമരം കരീം, ബിനോയ് ബിശ്വം ഉള്‍പ്പടെയുള്ള 12 പ്രതിപക്ഷ പാര്‍ട്ടി എംപിമാരെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.

 കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്നാണ് ഇതിനെതിരെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്.പാർലമെന്ററി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മാനിക്കാതെയാണ് സഭ മുന്നോട്ട് പോകുന്നതെന്നും ഒരു സഭ സമ്മേളന കാലയളവിലെ നടപടി മറ്റൊരു സഭ സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമെന്നും എളമരം കരിം എംപി വ്യക്തമാക്കിയിരുന്നു.

മാപ്പ് പറയാതെ നടപടി പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത് . “സഭാ നാഥനായ താനല്ല സഭയാണ് സസ്‌പെൻഡ് ചെയ്തത്, അതുകൊണ്ട് തനിക്ക് നടപടി പിൻവലിക്കാനാവില്ലെന്നായിരുന്നു രാജ്യസഭ അധ്യക്ഷന്റെ നിലപാട്. പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെ നടപടിയെടുത്തു എന്ന് ജോൺ ബ്രിട്ടാസ് അന്നും പ്രതികരിചിരുന്നു.

“വർഷകാലസമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ് പതിനൊന്നിന് രാജ്യസഭാ സെക്രട്ടറിയേറ്റ്, സെക്രട്ടറി ജനറലിന്റെ ഒപ്പോട് കൂടി പുറത്തിറക്കിയ ബുള്ളറ്റിൻ ഉണ്ട് .സഭയിൽ നടന്ന എല്ലാ കാര്യങ്ങളും സമയം വെച്ച് പുറത്തിറക്കിയിട്ടുള്ള രേഖയാണ് അത്.അതുപ്രകാരം സഭയിൽ ബഹളം വെച്ചവരുടെയും സഭ നടപടികൾ തടസപ്പെടുത്തിയവുടെയും പേരുകൾ ഉണ്ട്.ആ പട്ടികയിൽ33 പേരുടെ പേരുണ്ട് ഈ ബുള്ളറ്റിനിൽ.അതിൽ എളമരം കരീമിന്റെ പേരില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം.

സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങുന്ന ആധികാരികമായ രേഖയിൽ പേരില്ലാത്ത എളമരം കരീമിനെ എങ്ങനെ പുറത്താക്കും.രാവിലെ ഇതേ വിഷയമാണ് രാജ്യസഭയിൽ ഞങ്ങൾ ഉയർത്തിയത്.അപ്പോൾ സെക്രട്ടറി ജനറലിന്റെ ഒപ്പോടുകൂടി രാജ്യസഭാ പുറത്തിറക്കുന്ന രേഖയോ ,രാജ്യസഭാ കടലാസുകളോ ഒന്നും പ്രസക്തമല്ല ,ഏതെങ്കിലും രാഷ്ട്രീയപാര്ടിയോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിയോ നൽകുന്ന കാര്യങ്ങൾ അധികരിച്ച് നടപടി എടുക്കാം എന്ന ഏകപക്ഷീയ സമീപനത്തിലേക്ക് രാജ്യസഭാ ചെയർമാൻ മാറി അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റി.

ഇനി ഏറ്റവുമധികം ചർച്ചചെയ്യപ്പെടാൻ പോകുന്നതും ഈ രാജ്യസഭാ ബുള്ളറ്റിനും അതിന് നിരക്കാത്ത രാജ്യസഭാ ചെയർമാന്റെ നടപടികളുമായിരിക്കും എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു .

മാപ്പ് പറഞ്ഞാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാടിനെതിരെ എം പി മാർ രംഗത്ത് വന്നിരുന്നു. മാപ്പ് പറയാന്‍ ഞങ്ങള്‍ സവര്‍ക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദി മാര്‍ഷല്‍ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു

എംപിമാര്‍ക്കെതിരായ സസ്പെന്‍ഷന്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് ജോണ്‍ബ്രിട്ടാസ് എം പിയും ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍ററി ജനാധിപത്യം തുടര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രത്തിന്‍റേത് ഫാസിസ്റ്റ് നടപടിയെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News