
യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ
ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്നു.യുകെയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ഏഴ് പേര്‍ ഒമൈക്രോണ്‍ ബാധിച്ചു മരിച്ചു.ക്രിസ്മസ് കാലത്ത് വീടുകളിലെ ഒത്തുചേരലുകൾ പരിമിതപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിപൊതുജനങ്ങളോട് ആവശ്യപ്പെടുന്നതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ബ്രിട്ടൻ വീടിനുള്ളിൽ മാസ്‌ക് ആവശ്യകതകൾ വീണ്ടും ഏർപ്പെടുത്തുകയും നൈറ്റ്ക്ലബ്ബുകളിലേക്കും വലിയ ഇവന്റുകളിലേക്കും പോകുമ്പോൾ വാക്സിനേഷന്റെ തെളിവോ അടുത്തിടെ നെഗറ്റീവ് കൊവിഡ് വൈറസ് പരിശോധനസെര്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു.
നെതർലാൻഡ്‌സ് ഞായറാഴ്ച ലോക്ക്ഡൗണിലേക്ക് പോയി,നെതർലാൻഡ്‌സിലെ ഷോപ്പിംഗ് തെരുവുകൾ അടച്ചു.ലെബനനില്‍ വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ ന്യൂയോര്‍ക്കും ഒമൈക്രോൺ ഭീതിയിലാണ്.ഒമൈക്രോൺ വ്യാപനം കാരണം അയര്‍ലന്‍ഡില്‍ റസ്റ്ററന്റുകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ഡെന്മാര്‍ക്കിലും തിയേറ്ററുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.
ഫ്രാൻസ് പുതുവത്സരാഘോഷത്തിൽ പടക്കങ്ങൾ നിരോധിച്ചു. അയർലണ്ടിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.പബ്ബുകൾ, റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, സിനിമാശാലകൾ എന്നിവ രാത്രി 8 മണിക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു.
വീടിനുള്ളിൽ മാസ്കുകൾ നിർബന്ധമാക്കി ഓസ്‌ട്രേലിയ.കൊവിഡ് വൈറസിനെ ഭയക്കരുതെന്നും ഓസ്‌ട്രേലിയൻ അധികാരികൾ അഭ്യർത്ഥിച്ചു.ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്. ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ജർമനിയിൽ വാക്സിനേഷൻ എല്ലാവരിലും നിർബന്ധമാണെന്നും ലോക് ഡൗൺ ഉണ്ടാകില്ല എന്നുമാണ് ആരോഗ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here