എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെയാണ് സമവായ നീക്കവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
അഞ്ച് പാർട്ടികളെ മാത്രം ചർച്ചക്ക് വിളിച്ചത് പ്രതിപക്ഷ നിരയിൽ ഭിന്നിപ്പ് ഉണ്ടാക്കാനാണെന്നും പ്രശ്നം പരിഹരിക്കാൻ സർവ്വ കക്ഷി യോഗമാണ് വിളിക്കേണ്ടതെന്നും പ്രതിപക്ഷം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും മല്ലികാർജ്‌ജുന ഖാർഗെ വ്യക്തമാക്കി.
അതേസമയം, എല്ലാ കക്ഷി നേതാക്കളെയും ചർച്ചക്ക് വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയാണ് അഞ്ച് പാർട്ടികളെ മാത്രം ചർച്ചയ്ക്ക് വിളിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here