കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഹോര്‍ട്ടികോര്‍പ്പ്

തെങ്കാശിയില്‍ കര്‍ഷകരില്‍നിന്ന് പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഒപ്പ് വച്ചു.തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുക.ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുള്ള പച്ചക്കറികള്‍ കേരളത്തില്‍ എത്തിക്കാനാവും.

തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായാണ് കേരള സര്‍ക്കാരിന് വേണ്ടി ഹോര്‍ട്ടികോര്‍പ്പ് ധാരണാ പത്രം ഒപ്പു വച്ചത്.

തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുക.പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികള്‍ സംഭരിക്കാന്‍ ഹോര്‍ട്ടിക്കോര്‍പ്പിന് ഇനി കഴിയും.ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാം.

പച്ചക്കറി വില കുതിച്ചുയര്‍ന്നതും ആവശ്യമായ പച്ചക്കറി ലഭ്യമാകാതെയും വന്ന സാഹചര്യത്തിലാണ് ഹോര്‍ട്ടികോര്‍പ്പിന്റെ നീക്കം.താല്‍ക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ.

കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ സുലഭമാകുന്നതോടെ ഇത്തരം പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നത് കുറവുവരുത്താനാവും. ധാരണയനുസരിച്ച് വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികള്‍ ആദ്യഘട്ടത്തില്‍ കേരള വിപണിയില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News