എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകം; പിന്നിൽ ആർഎസ്എസ് പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട്

ആലപ്പു‍ഴയിലെ എസ്ഡിപിഐ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിൻ്റ പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട് . ചേർത്തലയിൽ ബിജെപി പ്രവർത്തകനെ കൊന്നതിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.

മൂന്നു ദിവസമായി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തതായി സൂചന. ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി . നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകം.

കൊലപാതകത്തിന് ശേഷം പ്രതികൾ തങ്ങിയത് ആർഎസ്എസ് കാര്യാലയത്തിൽ. ഇവിടെ നിന്നാണ് രണ്ട് പ്രതികൾ പൊലീസ് പിടിയിലായത്.

അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കാട്ടൂർ സ്വദേശി രതീഷ്, മണ്ണഞ്ചേരി സ്വദേശി രാജേന്ദ്ര പ്രസാദ് എന്നിവരാണ് റിമാൻഡിലായത്. പ്രതികളെ 14 ദിവസത്തേക്കാണ് ആലപ്പുഴ ജെഎഫ്സിഎം കോടതി റിമാൻഡ് ചെയ്തത്.

പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here