തൃശ്ശൂരിലെ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം 

തൃശ്ശൂർ നഗരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് നവജാത ശിശുവിൻ്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കാനാനിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു. പീച്ചിയിൽ നിന്ന് ഏനമാവിലേക്ക് ഒഴുകുന്ന കനാലാണിത്. എന്നാൽ കനാലിലെ ഒഴുക്ക് കുറവായിരുന്നു. തൃശൂരിലെ തന്നെ ഒരു വസ്ത്രവ്യാപാരശാലയുടെ കവറിലായിരുന്നു മൃതദേഹം. മ്യതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

തൃശ്ശൂർ വെസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ നവജാത ശിശുവിൻ്റെ മരണകാരണം വ്യക്തമാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News