ഗുരുവായൂർ വാഹന ലേലം ക്ഷേത്രം ഭരണസമിതി അംഗീകരിച്ചു. 15 ലക്ഷത്തിപതിനായിരം രൂപക്കാണ് വാഹനം അമൽ മുഹമ്മദിന് നൽകുക. ദേവസ്വം കമ്മീഷ്ണറുടെ അനുമതി മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ 18-ാം തിയതിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച വാഹനമായ ഥാർ ലേലം ചെയ്തത്.
ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. പതിനഞ്ചു ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹന ലേലം അമൽ മുഹമ്മദിന് ഉറപ്പിച്ചു. ലേലത്തിന് താൽക്കാലിക അനുമതി മാത്രമാണ് അന്ന് നൽകിയിരുന്നത്. ഇന്ന് ചേർന്ന ക്ഷേത്രം ഭരണസമിതി ലേലത്തിന് അന്തിമ അനുമതി നൽകി.
ഭരണ സമിതിയുടെ അനുമതിക്ക് പുറമെ അയ്യായിരം രൂപയിലധികം വിലയുള്ള സാധനങ്ങളുടെ ലേലത്തിന് അനുമതി നൽകേണ്ടത് ദേവസ്വം കമ്മീഷ്ണറാണ്. ഥാർ ലേലത്തിൽ ഇനി ദേവസ്വം കമ്മീഷ്ണറുടെ അനുമതി മാത്രമാണ് ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here