കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധം; സിപിഐഎം ആലപ്പുഴജില്ലാ സെക്രട്ടറി ആർ നാസർ

ആലപ്പുഴയിലെ  കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അമ്പലപ്പുഴ എം എൽ എ എച്ച്.സലാമിനെതിരെ  ബിജെപി നേതാവ് കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധ മാണന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ. ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊലപാതങ്ങൾ അത്യന്തം നിന്ദ്യവും നീചവുമാണെന്നും അദ്ദേഹം പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയിൽ വർഗ്ഗീയ ഭ്രാന്തന്മാർ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരേ യും, ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരേയും കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായ അന്വഷണം നടത്തുകയാണെന്നും അദ്ദേഹം വ്യകത്മാക്കി.

ആർ നാസറിന്റെ പ്രസ്താവന

ആലപ്പുഴ നഗരത്തിലും മണ്ണഞ്ചേരിയിലും കഴിഞ്ഞ ദിവസങ്ങളി ലുണ്ടായ കൊലപാതങ്ങൾ അത്യന്തം നിന്ദ്യവും നീചവുമാണ്. മണ്ണഞ്ചേ രിയിൽ എസ് ഡി പി ഐ നേതാവും, നഗരത്തിൽ വെള്ളക്കിണറിനു സമീപം ബി ജെ പി നേതാവുമാണ് കൊല്ലപ്പെട്ടത്.

കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അമ്പലപ്പുഴ എം എൽ എ എച്ച്.സലാമിനെതിരെ  ബിജെപി നേതാവ് കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധ മാണന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ആലപ്പുഴയിൽ വർഗ്ഗീയ ഭ്രാന്തന്മാർ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരേ യും, ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തവരേയും കണ്ടെത്താൻ പൊലീസ് ഊർജ്ജിതമായ അന്വഷണം നടത്തുകയാണ്. സംഭവം അറിഞ്ഞയുടൻ അമ്പലപ്പുഴ MLA എച്ച് സലാം രണ്ടു മരണ വീടുകളിലു മെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അവരുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു..

പിറ്റേദിവസം ആലപ്പുഴ കോടതിയിൽ എത്തി രഞ്ജിത്ത് ശ്രീനി വാസന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബി ജെ പി നേതാവിന്‍റെ വീട്ടിൽ സലാം എത്തിയില്ലെന്ന പ്രചാരണം മണിക്കൂറുകൾക്കകം സംഘപരിവാർ ഗ്രൂപ്പുകളിൽ ബോധപൂർവ്വം പ്രചരിപ്പിച്ചിരുന്നു.

BJP നേതാവ് രഞ്ജിത്തിന്‍റെ അമ്മയും എച്ച്. സലാം MLA യും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നപ്പോളാണ് ഈ കള്ളപ്രചരണം അവസാനിച്ചത്. ഈ വസ്തുതകളൊക്കെ നിലനിൽക്കേ അമ്പലപ്പുഴ എം എൽ എ SDPI യെ സഹായിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ഇപ്പോൾ സുരേന്ദ്രൻ നടത്തുന്ന അസംബന്ധ പ്രചരണം രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് സംശയം ഉയരുന്ന ഘട്ടത്തിലാണ്.

BJP യുടെയും SDPI ഉന്നത നേതൃത്വത്തിലേക്ക് തന്നെ അന്വേഷണം എത്തുമോ എന്ന അങ്കലാപ്പിൽ നിന്നുമാണ് സുരേന്ദ്രൻ ഇത്തരം ജല്പനങ്ങൾ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൻന്‍റെ ഭാഗമായി എത്തിയ ഫണ്ട് തിരിമറി നടത്തി കോടികൾ സ്വന്തമാക്കിയ കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തിൽ അധ്യക്ഷ സ്ഥാനത്തു തുടരാൻ പിടിവള്ളി തേടുകയാണ്. ഇതിൽ നിന്നൊക്കെ ശ്രദ്ധ തിരി ക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കുവാനും വേണ്ടിയുള്ള ശ്രമമായി മാത്രമേ സലാമിനെതിരായ പ്രസ്താവനയെ കാണാനാകൂ എന്നും ആർ നാസർ പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News