പോത്തന്‍കോട് സുധീഷ് വധം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

പോത്തന്‍കോട് സുധീഷ് വധത്തിലെ പ്രതികളെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പതിനൊന്ന് പ്രതികളെയാണ് തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് കൊണ്ട് വന്നത്.

കഴിഞ്ഞ പതിനൊന്നാം തിയതിയായിരുന്നു പാണന്‍ വിളയിലെ വീട്ടിലെത്തി സുധീഷിനെ പതിനൊന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.ആറ്റിങ്ങല്‍ ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെ ചതുടര്‍ന്നായിരുന്നു തെളിവെടുപ്പ്.CCTV ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കൊലക്ക് ശേഷം ഒളിവില്‍പോയ പ്രതികളെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.പ്രധാന പ്രതികളിലൊരാളായ ഒട്ടകം രാജേഷിനെ പത്താം ദിവസമായിരുന്നു പിടി കൂടാനായത്.

പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News