പി.ടി തോമസിന് കേരളത്തിന്റെ യാത്രാ മൊഴി

ഇന്നലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം രവിപുരത്തെ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി രാജീവ്, നടൻ മമ്മൂട്ടി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

വൈകിട്ട് 6 മണിയോടു കൂടിയാണ് എറണാകുളം രവിപുരത്തെ ശ്മശാനത്തില്‍ പി ടി തോമസിന്‍റെ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ പിടി തോമസിന് യാത്രയയപ്പ് നല്‍കി.

വിവിധ ഇടങ്ങളിലെ പൊതുദർശന ചടങ്ങിൽ പ്രമുഖ നേതാക്കളെത്തി പി ടി തോമസിന് അന്തിമോപചാരം അര്‍പ്പിച്ചു. തൃക്കാക്കരയിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, സ്പീക്കര്‍ എംബി രാജേഷ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, നടന്‍ മമ്മൂട്ടി, വ്യവസായി എംഎ യൂസഫലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളില്‍ നിന്നുള്ള നിരവധി പേരും പൊതുദർശന ചടങ്ങുകളിൽ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പി ടി ആവശ്യപ്പെട്ടതുപോലെ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയാണ് അദ്ദേഹത്തിന്‍റെ സംസ്ക്കാര ചടങ്ങുകള്‍ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News