പി.ടി. തോമസിനോട് അനാദരവ് കാട്ടി രാഹുൽഗാന്ധി. പി.ടി.യുടെ മരണ വാർത്ത അറിഞ്ഞ ശേഷവും ലീഗ് സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുത്തു.പി.ടി.തോമസ് മരിച്ചയുടൻ കോൺഗ്രസ് എല്ലാ പരിപാടികളും മാറ്റിവെച്ചിട്ടും ലീഗിൻ്റെ പരിപാടിയിൽ പങ്കെ ടുത്ത രാഹുൽഗാന്ധിയുടെ നിലപാടിനനെതിരെ കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണ്.
കെപിസിസി വർക്കിങ് പ്രസിഡന്റും യുഡിഎഫ് എംഎൽഎയുമായ പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂർ മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചത്. പി.ടി.യുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിൽ കോൺഗ്രസ് എല്ലാ പരിപാടികളും മാറ്റിവെച്ചു. എന്നാൽ അതേ ദിവസം രാവിലെ 11.40ന് ലീഗ് സംഘടിപ്പിച്ച പൊതുപരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുത്തു.
മുസ്ലിംലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി മോയിൻകുട്ടി അനുസ്മരണമാണ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. പ്രധാന നേതാക്കളുടെ മരണവാർത്തയറിഞ്ഞാൽ എത്രവലിയ പരിപാടിയാണെങ്കിലും അവസാനിപ്പിക്കാറുണ്ട്, എന്നാൽ ലീഗ് പരിപാടി ഉപേക്ഷിച്ചില്ല. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം വകവയ്‌ക്കാതെയാണ് ലീഗ് പരിപാടി സംഘടിപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ എന്നിവരും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും പങ്കെടുത്തു. ലീഗിന്റെ ഭീഷണിക്ക് വഴങ്ങി പി.ടി.തോമസിനോട് അനാദരവ് കാട്ടിയ രാഹുൽഗാന്ധിയുടെ നിലപാടിനെതിരെ കോൺഗ്രസിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here