തെളിവ് പോലും അവശേഷിക്കാത്ത രീതിയിൽ കോൺഗ്രസ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകും: മനീഷ് തിവാരി

തെളിവ് പോലും അവശേഷിക്കാത്ത രീതിയിൽ കോൺഗ്രസ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകും എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ദേശീയ നേതൃത്വത്തിൻ്റെ കഴിവില്ലായ്മയെ വിമർശിച്ചാണ് മുതിർന്ന നേതാവ് കൂടിയായ മനീഷ് തിവാരി രംഗത്ത് എത്തിയത്.

അതേസമയം ഉത്തരാഖണ്ഡ് കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്ന സാഹചര്യത്തിൽ. ഹരീഷ് റാവത്ത് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷനും മറ്റ് നേതാക്കൾക്കും ഒപ്പമാണ് ഹരീഷ് റാവത്ത് ദില്ലിയിൽ എത്തിയത്.

പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച പാർട്ടി ഇല്ലാതാകും എന്ന മുന്നറിയിപ്പാണ് കോൺഗ്രസ് നേതാവ് കൂടിയായ മനീഷ് തിവാരി നൽകുന്നത്. കേന്ദ്രനേതൃത്വത്തിൻ്റെ കഴിവില്ലായ്മയും പരിഹസിച്ച മനീഷ് തിവാരി രാജ്യത്ത് നിന്ന് പാർട്ടി ഇല്ലാതാകുമ്പോൾ തെളിവ് പോലും ബാക്കി ഉണ്ടാകില്ല എന്നാണ് പറഞ്ഞത്.

ആസാമിൽ കോൺഗ്രസിന് ഭരണം നേരത്തെ നഷ്ടപ്പെട്ടിരുന്നു. പഞ്ചാബിലെ കാര്യവും ഇതേ അവസ്ഥയിലാണ്. ഇതിനുപിന്നാലെയാണ് ഉത്തരാഖണ്ഡ് കോൺഗ്രസിനെ കൈവിടാൻ ഒരുങ്ങുന്നുവെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് മനീഷ് തിവാരി മുന്നറിയിപ്പു നൽകുന്നത്. ഉത്തരാഖണ്ഡിലെ മുഖ്യ പ്രതിപക്ഷമായി കോൺഗ്രസ് തുടരുമ്പോൾ ഹൈക്കമാൻഡ് ആവശ്യമായ പിന്തുണ നൽകുന്നില്ല എന്ന ആരോപണം ഹരീഷ് റാവത്തും ഉന്നയിച്ചിരുന്നു.

താൻ പിന്തുടരുന്നവർ തൻറെ കൈകാലുകൾ കെട്ടിയിട്ട് അവസ്ഥയിൽ ആക്കിയെന്ന് ഹരീഷ് നേരത്തെ പരാതി പറഞ്ഞിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ഹരീഷ് റാവത്ത് ദില്ലിയിൽ എത്തിയത്. അടുത്ത വർഷം ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.

ഹൈക്കമാൻഡിൽ നിന്ന് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ തുറന്നടിച്ചിരുന്നു. പിസിസി അധ്യക്ഷനും ഹരീഷ് റാവത്തിനും ഒപ്പം ജന പ്രതിനിധികളും ദില്ലിയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ ചുമതലയുളള കോൺഗ്രസ് ജനറൽ സെക്രട്ടറി ദേവേന്ദർ യാദവുമായി ഉള്ള അഭിപ്രായ വ്യത്യാസമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഹരീഷ് റാവത്ത് നയിക്കണം എന്നാണ് ഉത്തരാഖണ്ഡ് കോൺഗ്രസിൻ്റെ താൽപര്യം. എന്നാല് ഇത് മറികടന്ന് ദേവെന്ദർ യാദവ് തൻ്റെ നോമിനികളെ മൽസര രംഗത്ത് എത്തിക്കുന്നു എന്ന ആക്ഷേപം ഹരീഷ് റാവത്തിനും മറ്റ് നേതാക്കൾക്കും ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here