സംവിധായകൻ കെഎസ് സേതുമാധവന് വിട; മൃതദേഹം സംസ്‌കരിച്ചു

വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. നാല് മണിയോടെയാണ് ആചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ സേതുമാധവന് അന്തിമോപചാരമര്‍പ്പിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവന്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.

കമല്‍ഹാസന്‍ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News