കുനൂർ അപകടത്തിന്റെ ഞെട്ടൽ ബാക്കി നിൽക്കേ ഇപ്പോഴിതാ വീണ്ടും വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം തകർന്നു വീണത്. അപകടത്തിൽ പൈലറ്റ് മരിച്ചു. മിഗ് 21 എന്ന യുദ്ധവിമാനമാണ് തകർന്നു വീണത്.
സാം പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നതെന്ന് ജെയ്‌സാൽമീർ എസ്പി അജയ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം, അപകട വാർത്ത സ്ഥിരീകരിച്ച്, വ്യോമസേനയുടെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു, “ഇന്ന് വൈകുന്നേരം, 8:30 ഓടെ, IAF ന്റെ മിഗ് -21 വിമാനം പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പരിപാടിക്കിടെ പറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.”
This evening, around 8:30 pm, a MiG-21 aircraft of IAF met with a flying accident in the western sector during a training sortie. Further details are awaited.
An inquiry is being ordered.— Indian Air Force (@IAF_MCC) December 24, 2021
എന്നാൽ ഈ വർഷം മാത്രം നിരവധി മിഗ്-21 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ പതിവായി വാർത്തകൾ സൃഷ്ടിക്കുന്നതിനാൽ വിമാനത്തിന് “പറക്കുന്ന ശവപ്പെട്ടി” എന്ന് പേരിട്ടു. 1971 മുതൽ 2012 ഏപ്രിൽ വരെ 482 മിഗ് വിമാനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്, 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സർവീസ് ഉദ്യോഗസ്ഥരും ഒരു എയർക്രൂവും ആണ് ഈ കാലയളവിൽ അപകടത്തിൽ കൊല്ലപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here