പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞു

പെങ്ങളുടെ കല്യാണത്തിന് ബാങ്കില്‍ നിന്ന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിക്ക് വിവാഹം. വിപിന്റെ ആഗ്രഹം പോലെ തന്നെ കയ്പമംഗലം സ്വദേശി നിധി നാണ് വിദ്യയുടെ കഴുത്തില്‍ താലി കെട്ടിയത്.

തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. പൊന്നിനേക്കാള്‍ തിളക്കവും പണത്തെക്കാല്‍ മൂല്യവുമുണ്ട് ഇവരുടെ സ്‌നേഹത്തിന്. ബാങ്കില്‍ നിന്നും വായ്പകിട്ടാതെ ജീവിതമൊടുക്കിയ സഹോദരന്‍ ഓര്‍മയായെങ്കിലും ആഗ്രഹിച്ച മുഹൂര്‍ത്തത്തില്‍ വരണമാല്യമൊരുക്കുകയാണ് കയ്പമംഗലം സ്വദേശിനിധിന്‍.

രാവിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പെങ്ങളുടെ കല്യാണാവശ്യത്തിന് ബാങ്കില്‍ നിന്നും വായ്പ ലഭിക്കാത്ത മാനസിക പ്രയാസത്തിലാണ് വിദ്യയുടെ സഹോദരന്‍ വിപിന്‍ ആത്മഹത്യ ചെയ്തത്.

സ്വര്‍ണം വാങ്ങാന്‍ അമ്മ ബേബിയേയും സഹോദരി വിദ്യയേയും ജ്വല്ലറിയിലിരുത്തി പണവുമായി വരാമെന്നു പറഞ്ഞു പോയ വിപിന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെയും വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here