പറവൂരിലെ പെൺകുട്ടിയുടെ മരണത്തില്‍ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റന്ന് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.
ശരീരം പൂർണമായും കത്തിക്കരിഞ്ഞതിലാണ് മുറിവുകൾ കണ്ടെത്താൻ കഴിയാതിരുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം മരിച്ച വിസ്മയുടെ സഹോദരി ജിത്തുവിനെ കണ്ടെത്താത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.
ജിത്തുവിനെ മുൻപും കാണാതായിട്ടുണ്ടെന്ന് റൂറൽ എസ് പി കെ കാർത്തിക് പറയുന്നു. ജിത്തുവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
അതിനുള്ള ശ്രമം തുടരുന്നതായും എസ് പി പറഞ്ഞു. മുൻപ് ജിത്തുവിനെ കാണാതായപ്പോൾ പൊലീസാണ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി മാതാപിതാക്കളെ ഏൽപിച്ചത്.
സംഭവത്തിന് തൊട്ടുമുമ്പ് വരെ മരിച്ച വിസ്മയ രണ്ട് തവണ ഫോണില്‍ വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. ഇളയ സഹോദരി ജിത്തു മാനസികാസ്വാസ്ഥ്യമുളള ആളാണെന്നും ഇവര്‍ പറയുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ജിത്തുവിന്‍റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും വ്യക്തതയില്ല. സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് പൊലീസിപ്പോള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here