ലീഗിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ലീഗ് നടത്തിയ വഖഫ് റാലിയിൽ വിളിച്ച മുദ്രവക്യം എന്താണെന്നും എന്താണതിന്റെ അർഥമെന്നും അദ്ദേഹം ചോദിച്ചു. തന്റെ അച്ഛനും വഖഫ് പിഎസ്‌സിനിയമനവും തമ്മിൽ എന്താണ് ബന്ധമെന്നും മുഖ്യമന്ത്രി. ചെത്തുകാരന്റെ മകനാണെന്ന് എത്രയൊ തവണ താൻ പറഞ്ഞതാണെന്നും അങ്ങനെ പറഞ്ഞാൽ തനിക്ക് ക്ഷീണമാകുമെന്നാണോ ലീഗ് ധരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
‘ഞാൻ കുട്ടിയാകുമ്പോൾ എൻ്റെ അച്ഛൻ മരിച്ചു പോയതാണ്. ചെത്തുകാരൻ്റെ മകൻ എന്ന് എന്നെ വിളിച്ച് അപമാനിക്കാൻ ലീഗുകാർ ശ്രമിച്ചു. ചെത്തുകാരൻ്റെ മകൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു’, മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here