തലശേരി കലാപം; സിപിഐഎമ്മിനെ പ്രതികൂട്ടിലാക്കാന്‍ കെ കരുണാകരന്‍ ഗൂഢാലോചന നടത്തിയതിന് സാക്ഷി

തലശ്ശേരി കലാപത്തില്‍ സി പി ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷിയായെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ്സ് നേതാവ്. കലാപത്തിനു പിന്നില്‍ സി പി ഐ എമ്മാണെന്ന് പ്രചരിപ്പിക്കാന്‍ താന്‍ ഉള്‍പ്പെടുന്ന കെ എസ് യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് കെ കരുണാകരന്‍ നിര്‍ദ്ദേശിച്ചുവെന്നും കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന ഒ വി ജാഫര്‍ വെളിപ്പെടുത്തി.കലാപത്തിന് പിന്നില്‍ ഒരു ഭാഗത്ത് ആര്‍ എസ് എസ്സും മറു ഭാഗത്ത് മുസ്ലിം ലീഗുമായിരുന്നുവെന്നും ഒ വി ജാഫര്‍ പറഞ്ഞു.

തലശ്ശേരി കലാപം നടക്കുമ്പോള്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റും പിന്നീട് കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഒ വി ജാഫറാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ കലാപം നടക്കുമ്പോള്‍ തലശ്ശേയിലേക്ക് വരാതെ മുംബൈയിലേക്ക് പോയതിനെതിരെ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടികകത്തും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നുവെന്ന് ജാഫര്‍ ഓര്‍മ്മിച്ചു.കലാപം അവസാനിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് കരുണാകരന്‍ തലശ്ശേരിയില്‍ എത്തിയത്.

തലശ്ശേരിയില്‍ പി ഡബ്‌ള്യു ഡി റസ്റ്റ് ഹൗസില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെ ഐക്യമുന്നണി നേതാക്കളുമായി കരുണാകരന്‍ രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി.തുടര്‍ന്ന് താന്‍ ഉള്‍പ്പെട്ട കെ എസ് യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിപ്പിച്ചു. കലാപം തടയാന്‍ മുന്നിട്ടിറങ്ങിയ സി പി ഐ എമ്മിന് ജനങ്ങളുടെ അംഗീകാരം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത് തകര്‍ക്കണമെന്നുമായിരുന്നു കരുണാകരന്റെ നിര്‍ദേശം. കലാപത്തിന് പിന്നില്‍ സി പി ഐ എമ്മാണെന്ന് പ്രചരിപ്പിക്കണമെന്നും കെ കരുണാകരന്‍ നിര്‍ദ്ദേശിച്ചതായി ജാഫര്‍ വെളിപ്പെടുത്തി

കലാപത്തിന് പിന്നില്‍ ജനസംഘവും ആര്‍ എസ്സ് എസ്സുമാണെന് കെ പി സി സി പ്രസിഡണ്ട് കെ കെ വിശ്വനാഥന്‍ പത്ര സമ്മേളനം നടത്തി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സിപിഐ എമ്മി നെതിരെ തിരിച്ചുവിടാനുള്ള കെ കരുണാകരന്റെ നിര്‍ദ്ദേശം. കലാപം തടയാന്‍ സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും രാപ്പകല്‍ പ്രയത്‌നിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഒ വി ജാഫര്‍ പറഞ്ഞു.

കലാപത്തിന്റെ ഒരു ഭാഗത്ത് സംഘപരിവാറും മറുഭാഗത്ത് മുസ്ലീം ലീഗുമായിരുന്നുവെന്നും ഒ വി ജാഫര്‍ വ്യക്തമാക്കി. കേരളത്തിന്റെ മതേതരര മനസ്സിനെ വിഷലിപ്തമാക്കാന്‍ ആര്‍ എസ് എസ്സും ലീഗും നടത്തിയ ശ്രമങ്ങള്‍ തടയാന്‍ ശ്രമിച്ച് രക്തസാക്ഷിയായ ആളാണ് സി പി ഐ എം പ്രവര്‍ത്തകനായിരുന്ന യു കെ കുഞ്ഞിരാമന്നെന്നും കോണ്‍ഗ്രസ്സ് ന്യൂനപക്ഷ ദളളിന്റെ ജില്ലാ ചെയര്‍മാനായും പ്രവര്‍ത്തിച്ച ഒ വി ജാഫര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News