വിസ്മയ കൊലപാതകം;ജിത്തുവിനെ പിടികൂടിയത് അഗതി മന്ദിരത്തില്‍ നിന്ന്

പറവൂരിൽ തീപ്പൊള്ളലേറ്റ് മരിച്ച വിസ്മയയെ കൊലപ്പെടുത്തിയ ജിത്തുവിനെ പൊലീസ് പിടികൂടിയത് കാക്കനാട്ടെ തെരുവോരം മുരുകന്‍റെ അഗതി മന്ദിരത്തിൽ.

കൊലപാതകം നടത്തിയതിന് ശേഷം വീട് വിട്ടിറങ്ങിയ ജിത്തുവിനെ ബുധനാഴ്ച അര്‍ദ്ധരാത്രിയിൽ വനിതാ പൊലീസുകാര്‍ ആണ് മുരുകന്‍റെ അടുക്കല്‍ എത്തിച്ചത്. എന്നാൽ പര്‍ദ്ദ ധരിച്ചിരുന്നതിനാല്‍ ജിത്തുവിനെ
ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.ജിത്തുവാണെന്ന് പിന്നീട് സ്ഥിരീകരിച്ചതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ വിസ്മയയുടെ സഹോദരിയായ ഇവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ മരണകാരണത്തിൽ തുമ്പുണ്ടാക്കാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞ പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയിരുന്നത്.സംഭവത്തിൽ ജിത്തുവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസിന്റെ നടപടി. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

പറവൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ് മരിച്ചത്. സംഭവത്തിൽ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മരിച്ച പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു . പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിസ്മയയുടെ ശരീരത്തിൽ നിന്ന് മരണകാരണമായതോ മറ്റോ മുറിവുകൾ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പെൺകുട്ടിയുടെ ശരീരം പൂർണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകൾ കണ്ടെത്താൻ കഴിയാത്തത്തെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News