കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനീകൻ എ.പ്രദീപിൻ്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പ്രദീപിൻ്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിൻ്റെ പുത്തൂരിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രി പ്രദീപിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു .
മന്ത്രിമാരായ കെ.രാജൻ കെ.രാധാകൃഷ്ണനെന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അൽപ്പ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
ഡിസംബർ എട്ടിനാണ് കുനൂരിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത് മരിച്ചത്. ബിബിൻ റാവത്തിൻ്റെ ഗണ്ണറായിരുന്നു തൃശൂർ പുത്തൂർ സ്വദേശി പ്രദീപ്. അപകടത്തിൽ പ്രദീപിനും ജീവൻ നഷ്ടപ്പെട്ടു. പ്രദീപിൻ്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. അടിയന്തിര ധനസഹായമായി 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here