ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ‘ മതതീവ്രവാദികളുടെ കൊലക്കത്തിക്ക്‌ മതനിരപേക്ഷതയാണ്‌ മറുപടി എന്ന സന്ദേശമുയർത്തി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലർ മാർച്ചിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണമുണ്ടാക്കി വർഗ്ഗീയകലാപമുണ്ടാക്കാനുമുള്ള ആസൂത്രിത ശ്രമമാണ്‌ നടന്നത്‌. പൊലീസിന്റെ ശക്തമായ ഇടപെടൽകൊണ്ടാണ്‌ വർഗ്ഗീയകലാപം ഒഴിവായത്‌.

പൊലീസ്‌ സ്‌തംഭിച്ചുനിന്നിരുന്നെങ്കിൽ 1983ൽ യുഡിഎഫ്‌ ഭരണകാലത്തുണ്ടായതുപോലുള്ള സംഭവങ്ങൾ നടക്കുമായിരുന്നു. വർഗ്ഗീയ കലാപങ്ങളെ പൊലീസ്‌ അടിച്ചമർത്തുകതന്നെ ചെയ്യും. ഇത്തരം സംഭവങ്ങൾആവർത്തിക്കാൻ അനുവദിക്കില്ല. ജനങ്ങളെ രംഗത്തിറക്കി വർഗ്ഗീയ ധ്രുവീകരണത്തെ നേരിടുക തന്നെ ചെയ്യും. Hold

മുസ്ലിം വിഭാഗങ്ങൾ സംഘടിച്ച്‌ തീവ്രനിലപാട്‌ സ്വീകരിച്ച്‌ ആർഎസ്‌എസിന്റെ വർഗീയതയെ ചെറുക്കാനാകില്ല. പരസ്‌പരം കൊന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഇസ്ലാമിക രാഷ്‌ട്രം എന്ന വികാരമുണ്ടാക്കാനാണ്‌ എസ്‌ഡിപിഐയുടെ ശ്രമം.

ലോകത്തെ മുസ്ലിങ്ങളെല്ലാം തീവ്രവാദികളല്ല. താലിബാനെ അഫ്‌ഗാനിസ്ഥാനിൽ ചെറുക്കുന്നതും മുസ്ലിങ്ങളാണ്‌. കേരളത്തിൽ ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണ്‌. എന്നാൽ ആർഎസ്‌എസ്‌ എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി മുദ്രകുത്തുന്നു.

സിപിഐ എം നേതാക്കളെപ്പൊലും പേരു നോക്കി എസ്‌ഡിപിഐ ക്കാരാണെന്നു പറയുന്നു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ എം എസ്‌ അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News