തൃശ്ശൂരിൽ ഹണി ട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ചേലക്കര സ്വദേശിനി മിനി ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിൽ ആയത്. തൃശൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ ആണ് അറസ്റ്റ്. യുവാവിനെ ഫോണിൽ ബന്ധപ്പെട്ട യുവതി അടുപ്പം നടിച്ചു.
ഇവർ ഒരുമിച്ച് ഷൊര്‍ണൂരിലെയും തൃശ്ശൂരിലെയും മുറികളിൽ താമസിച്ചു. ഇതിനിടെ യുവാവിന് ജ്യൂസ് ഇൽ മയക്കു മരുന്നു കലർത്തി നൽകിബോധം കെടുത്തിയശേഷം നഗ്ന ചിത്രം എടുക്കുകയായിരുന്നു.
ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയും മൂന്നര പവന് സ്വർണവും തട്ടിയെടുത്തു. വീണ്ടും യുവതി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ആണ് യുവാവ് പോലീസിനെ സമീപിച്ചത്.
ഈസ്റ്റ് എസ്.എച്ച് ഒ പി.ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിനിയെ അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ നൽകാം എന്നു പറഞ്ഞു വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മിനി സമാനരീതിയിൽ നേരത്തെ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here