പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ, കാല്‍ തല്ലിച്ചതച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; സഹോദരിയുടെ മൊഴി

പറവൂര്‍ കൊലപാതകത്തില്‍ വിസ്മയെ കത്തിച്ചത് ജീവനോടെയെന്ന് പിടിയിലായ സഹോദരി ജിത്തു. കത്തി വിശിയെങ്കിലും മാരകമായ മുറിവുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് സോഫയുടെ ഇളകിയ കൈപ്പിടി ഊരി വിസ്മയുടെ കാല്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. ശേഷം പിന്നീട് മണ്ണെണ്ണ ഒഴിച്ച് വിസ്മയയെ തീ കൊളുത്തുകയായിരുന്നുവെന്നും ജിത്തുവിന്റെ മൊഴി.

ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്.

പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here