മാതാപിതാക്കളുടെ അമിത വാത്സല്യം, സഹോദരിയെ ജീവനോടെ തീകൊളുത്തി; ജിത്തുവിന്റെ മൊഴി പുറത്ത്

വിസ്മയയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതൽ ആണ് വഴക്കിനു കാരണമെന്നും ഇവർ മൊഴി നൽകി. പ്രതി ജിത്തുവുമായി പൊലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി. ഇവരെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.

പറവൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചത് . മാതാപിതാക്കൾ സഹോദരി വിസ്മയക്ക് നൽകുന്ന അമിത പരിഗണനയെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും വഴക്കുണ്ടായി. വഴക്കിനിടെ ജിത്തു കത്തികൊണ്ട് വീശിയെങ്കിലും മുറിവ് ആഴത്തിലായിരുന്നില്ല. മുറിയിലുണ്ടായിരുന്ന സോഫയുടെ കൈപിടി ഉപയോഗിച്ച് വിസ്മയുടെ കാൽ തല്ലിത്തകർത്തു. പിന്നീടാണ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്.

രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റിയ ശേഷം പലരോടും ലിഫ്റ്റ് ചോദിച്ചും വണ്ടിക്കൂലി ആവശ്യപ്പെട്ടുമാണ് ജിത്തു കൊച്ചിയിലെത്തിയത്. അതിനിടെ ജോലി സംഘടിപ്പിക്കുവാനും ശ്രമിച്ചു .ഹോട്ടലുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമയം ചെലവഴിച്ചുവെന്നും ജിത്തു മൊഴി നൽകി. മാനസിക അസ്വസ്ഥതകൾ ജിത്തുവിന് ഉണ്ടെന്നാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

എന്നാൽ അറസ്റ്റിലായി ഇതുവരെയും ജിത്തു ഇത്തരം അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ജിത്തുവിന്റെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. വീട്ടിൽ നിന്നും കുത്താൻ ഉപയോഗിച്ച കറിക്കത്തിയും പൊലീസ് കണ്ടെടുത്തു. ജിത്തുവിന്റെ മൊഴിയോടെ കേസിലെ ദുരൂഹതകൾ പൂർണ്ണമായും മാറിയെന്ന വിലയിരുത്തലിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News