ആകാശത്ത് വർണ വിസ്മയം തീർത്താണ് ദുബായ് പുതു വർഷത്തെ വരവേറ്റത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു ആഘോഷ പരിപാടികൾ.
പ്രകാശം കൊണ്ട് വിസ്മയം തീർത്ത് ദുബായ് നഗരം പുതുവർഷത്തെ വരവേറ്റു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫക്ക് മുകളിലൂടെ വർണവിസ്മയങ്ങൾ ഒഴുകിപ്പരന്നു. 12 മണി ആയതോടെ ആകാശം വർണപ്പൂക്കളാൽ ജ്വലിച്ചു.
കുടുംബസമേതം എത്തിയ സന്ദർശകർക്ക് ഒരു വർഷം ഓർത്തുവെക്കാനുള്ള വിസ്മയക്കാഴ്ച തന്നെയായിരുന്നു ഇത്തവണയും ബുർജ് ഖലീഫയും ദുബായിയും ഒരുക്കിയത്.
ദുബായ് എക്സ്പോ വേദിയിലും ദുബായ് ഗ്ലോബൽ വില്ലേജിലും പുതുവത്സരാഘോഷങ്ങൾ നടന്നു. ദുബായിയുടെ നവവത്സര ആഘോഷങ്ങളിൽ പങ്കാളികളാകാൻ വിദേശ സഞ്ചാരികളും സ്വദേശികളുമടങ്ങുന്ന ജനസഞ്ചയം ഒഴുകിയതോടെ ഉച്ച മുതലേ റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസ്, ആരോഗ്യ പരിരക്ഷാ സംഘങ്ങളും ജനങ്ങളുടെ സുരക്ഷയും സുഗമമായ ആസ്വാദനവും ഉറപ്പാക്കി.
വർണാഘോഷത്തിൻറെ വേദികളായ ജുമൈറ ബീച്ച്, പാം ജുമൈറ, ബുർജുൽ അറബ് തുടങ്ങി സ്ഥലങ്ങളിലും വൻ തിരക്കായിരുന്നു. കൊവിഡ് മഹാമാരിക്കിടയിലും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ഗൾഫ് നാടുകളിൽ പുതുവത്സരാഘോഷങ്ങൾ നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here