കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകം എന്ന് പൊലീസ്

കൊച്ചി കടവന്ത്രയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു . കടവന്ത്ര മട്ടലില്‍ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നാരായണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട് സ്വദേശി നാരയണന്റെ ഭാര്യ ജോയ് മോള്‍, മക്കളായ അശ്വന്ത്, ലക്ഷി കാന്ത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ നാരയണനെ പൊലിസ് പിടികൂടി. നാരയണന്റെ സഹോദരിയാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലിസിനെ വിവരമറിയിച്ചു. പൊലിസ് എത്തിയപ്പോള്‍ കഴുത്തില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു നാരായണന്‍. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉറക്ക ഗുളിക നല്‍കിയ ശേഷം കഴുത്തില്‍ ലെയ്‌സ് കെട്ടിയാണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയെന്നാന്ന് ഇയാള്‍ പൊലിസില്‍ നല്‍കിയ മൊഴി. ഒന്നര വര്‍ഷത്തോളമായി നാരായണനും കുടുബവും കടവന്ത്രയിലെ വാടക വീട്ടിലാണ് താമസം. ഇതുവരെ തര്‍ക്കങ്ങളൊ മറ്റ് ബഹളങ്ങളോ ഒന്നും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നാരയണന്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News