ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധത്തിൽ രണ്ട് മുഖ്യ പ്രതികൾ കൂടി അറസ്റ്റിലായി. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 4 പ്രതികൾ ഉൾപ്പെടെ 11 പേരാണ് ഇതുവരെ പിടിയിലായത്. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ 12 അംഗ സംഘത്തിൽപ്പെട്ട 2 പേരാണ് അറസ്റ്റിലായത്.
ആലപ്പുഴ സ്വദേശികളായ ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറയുന്നു. ഇതോടെ രഞ്ജിത്ത് വധത്തിൽ നേരിട്ട് പങ്കെടുത്ത 4 പേരും ഗൂഡാലോചനയിൽ പങ്കാളികളായ 7 പേരുമാണ് അറസ്റ്റിലായത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിന് വ്യാജരേഖ ചമച്ച് സിം കാർഡുകൾ തരപ്പെടുത്തിയ പുന്നപ്ര സ്വദേശിയും വഞ്ചനാകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ അനൂപ്, ജെസീബ് എന്നിവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതോടെ രഞ്ജിത്ത് വധക്കേസിൽ ഇതുവരെ മുഖ്യ പ്രതികൾ ഉൾപ്പെടെ 11 SDPI പ്രവർത്തകർ പിടിയിലായിട്ടുണ്ട്. മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here