ട്രെയിനില്‍ മര്‍ദ്ദനമേറ്റയാള്‍ സ്ഥിരം കുറ്റവാളി ; നിലവില്‍ 3 കേസുകളില്‍ പ്രതി

മാവേലി എക്സ്പ്രസ്സിൽ കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസിൻറെ മര്‍ദ്ദനത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നൻ ഷമീറാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനായിട്ടില്ല. ഫോട്ടോ കണ്ട ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്.

2011, 2016 കാലയളവിൽ മാല മോഷണം, ക്ഷേത്ര ഭണ്ഡാരം കവർച്ച എന്നിവയടക്കം ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 3 കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു.

സ്ഥിരം മദ്യപാനിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് സ്ത്രീകളെ ശല്ല്യം ചെയ്തതിനാണ് ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടതെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം.

ഷമീറിനെ റെയിൽവേ പൊലീസ് എ.എസ്.ഐ ട്രെയിനിൽ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് എ.എസ്.ഐയെ സസ്പെൻറ് ചെയ്തിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here