കലാപ നീക്കവുമായി ആര്‍ എസ് എസ് ; സംസ്ഥാനത്ത് നാളെ മിന്നല്‍ ശക്തി പ്രകടനം നടത്താന്‍ ശ്രമം

സംസ്ഥാനത്ത് കലാപ നീക്കവുമായി ആര്‍എസ്എസ്. നാളെ വൈകിട്ട് 5 ന് സംസ്ഥാനത്തെ 142 കേന്ദ്രങ്ങളില്‍ മിന്നല്‍ ശക്തി പ്രകടനം നടത്താന്‍ ആര്‍എസ്എസ് നീക്കം. ന്യൂനപക്ഷ കേന്ദ്രങ്ങളിലടക്കം ദണ്ഡയില്‍ കൊടികെട്ടി പ്രകടനം നടത്താനുളള നീക്കത്തില്‍ കനത്ത ജാഗ്രതയുമായി പൊലീസ്.

ആലപ്പു‍ഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്തിന്‍റെ വധത്തിലെ പ്രതികളെ പിടികൂടുന്നതില്‍ വീ‍ഴ്ച്ച വരുത്തുന്നു എന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രകടനത്തിന് കോപ്പ് കൂട്ടുന്നത്. അതീവ രഹസ്യമായി ആസൂത്രണം ചെയ്തിരിക്കുന്ന പ്രകടനത്തെ പറ്റി സമൂഹമാധ്യമങ്ങളിലെവിടെയും പ്രചരണം നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ദണ്ഡയില്‍ കൊടി കെട്ടി നടത്തുന്ന പ്രകടനം ന്യൂനപക്ഷ കേന്ദ്രങ്ങളിലൂടെ അടക്കം നടത്താനാണ് നീക്കം.പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത പാലിക്കാന്‍ പൊലീസ് തലപ്പത്ത് നിന്ന് നിര്‍ദ്ദേശം ലഭിച്ചു.

വിവിധ എസ്പിമാര്‍ക്ക് ആണ് പൊലീസ് ആസ്ഥാനത്ത് നിന്ന് നിര്‍ദ്ദേശം നല്‍കിയത്. സമരക്കാര്‍ വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാനും, പ്രകടനത്തില്‍ പങ്കെടുക്കുന്ന മു‍ഴുവന്‍ ആളുകളെയും ക്യാമറയില്‍ പകര്‍ത്താനും ആണ് പൊലീസ് നീക്കം.

കരുതല്‍ അറസ്റ്റ് വേണമെങ്കില്‍ എസ് പിമാര്‍ക്ക് തീരുമാനിക്കാം എന്നും യാതൊരു കാരണവശാലും ലഹളയോ, കലാപമോ ഉണ്ടാവാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഏത് തരം സാഹചര്യത്തേയും നേരിടാന്‍ കരുതിയിരിക്കണമെന്നാണ് പൊലീസ് താ‍ഴേക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രകടനം നടക്കുന്ന സ്ഥലത്തെല്ലാം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ സാന്നിധ്യമുണ്ടാവണമെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അവധിയില്‍ പോയ ചില ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കി ക‍ഴിഞ്ഞു.

ഉത്തരേന്ത്യന്‍ മാതൃകയില്‍ വന്‍ കലാപത്തിനുളള നീക്കമാണ് ആര്‍എസ്എസ് കോപ്പ് കൂട്ടുന്നത് എന്ന സംശയമാണ് പൊലീസ് കരുതുന്നത്. പളളികള്‍, ക്ഷേത്രങ്ങള്‍ എന്നിവക്കുള‍ള സുരക്ഷ വര്‍ദ്ധിപ്പിക്കും. രാത്രി മുതല്‍ കര്‍ശന വാഹന പരിശോധന ഉണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News