സ്വത്ത് തട്ടിയെടുക്കല്‍ വിവാദം: എന്‍ കെ പ്രേമചന്ദ്രന്റെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും ഭീഷണിപ്പെടുത്തുന്നുവെന്ന് ആര്‍.എസ്.പി നേതാവിന്റെ ചെറുമകള്‍

ആര്‍.എസ്.പി നേതാവ് ആര്‍.എസ്.ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കല്‍ വിവാദത്തില്‍ എം.പി എന്‍ കെ പ്രേമചന്ദ്രന്റെ പേര് വെളിപ്പെടുത്തിയ തന്നെയും സഹോദരിയേയും വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന് ചെറുമകള്‍ അഞ്ജന. എന്‍.കെ.പ്രേമചന്ദ്രന്റെ പേര് പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നും ആര്‍.എസ്.ഉണ്ണിയുടെ ചെറുമകള്‍.

ഈ തുറന്നു പറച്ചിലാണ് ആര്‍.എസ്.പിയിലെ പ്രേമചന്ദ്രനേയും അനുകൂലികളെയും വെട്ടിലാക്കിയത്. കൊല്ലം ശക്തികുളങരയിലെ ആര്‍.എസ്.ഉണ്ണിയുടെ ചെറുമക്കളുടെ ഉടമസ്ഥാവകാശത്തില്‍പ്പെട്ട സ്വത്ത് കൈക്കലാക്കിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പ്രസിഡന്റായ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതും, എം.പിയുടെ ഇടപെടലിനെ കുറിച്ച് തുറന്നു പറഞ്ഞതും നാണക്കേടായെന്നാണ് ഭീഷണി മുഴക്കിയവരുടെ വിലാപം.

അനാഥരായ തങ്ങളെ പറ്റിച്ച് ഭൂമി സ്വന്തമാക്കാനുള്ള നീക്കം പൊളിഞ്ഞതും പ്രകോപനത്തിന് കാരണമായെന്ന് പരാതികാരിയായ അഞ്ജന പറഞ്ഞു. ആര്‍.എസ്.ഉണ്ണിയുടെ കുടുമ്പത്തെ സംരക്ഷിക്കുന്നതിനു പകരം അവരുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു ആര്‍.എസ്.പിയിലെ ചില നേതാക്കന്മാരെന്ന ആരോപണമാണ് ആര്‍.എസ്.ഉണ്ണിയുടെ കുടുമ്പം ഉയര്‍ത്തുന്നത്.

അതേസമയം അഞ്ജനയുടെ പരാതിയില്‍ പൊലീസ്, സഹോദരി അമൃതയുടെ ഉള്‍പ്പടെ മൊഴി രേഖപ്പെടുത്തി. രണ്ട് യുവതികളുടെ സ്വത്ത് കയ്യേറി ഓഫീസാക്കിയെന്നു മാത്രമല്ല ഒഴിയണമെങ്കില്‍ അവിടെ പെയിന്റടിച്ചതിന്റേയും വൃത്തിയാക്കിയതിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് കയ്യേറ്റക്കാരായ ആര്‍.എസ്.പി നേതാക്കളുടെ വിചിത്രമായ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News