കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കൈമാറി.

പ്രതിരോധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വഹിക്കുന്ന ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അന്വേഷണ സംഘം ശുപാര്‍ശ നല്‍കി.

ക്രൂവില്‍ ‘മാസ്റ്റര്‍ ഗ്രീന്‍’ വിഭാഗത്തിലുള്ള പൈലറ്റുമാരും മറ്റ് വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടകാരണങ്ങള്‍ പ്രതിരോധ മന്ത്രിയോട് സംഘം അക്കമിട്ട് വിശദീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

കുറഞ്ഞ ദൃശ്യപരതയിലും എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ കഴിയുന്ന മികച്ച പൈലറ്റുമാര്‍ക്കാണ് ‘മാസ്റ്റര്‍ ഗ്രീന്‍’ കാറ്റഗറി നല്‍കുന്നത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപം എംഐ-17വി5 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് ജനറല്‍ റാവത്തും മറ്റ് 13 പേരും മരിച്ചത്.

കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്.വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here