വിവാഹത്തട്ടിപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വിവാഹത്തട്ടിപ്പ് സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച് പണവുമായി മുങ്ങിയ പെണ്‍കുട്ടി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.  സമാന രീതിയില്‍ അമ്പതോളംപേരെ സംഘം വഞ്ചിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

തൃശൂര്‍ വാണിയമ്പാറ സ്വദേശി സുനില്‍, പാലക്കാട് കേരളശ്ശേരി സ്വദേശി സജിത, കാവില്‍പ്പാട് സ്വദേശി ദേവി, കാവശ്ശേരി സ്വദേശി സഹീദ എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തി സജിതയുമായി വിവാഹം നടത്തി.

അതിര്‍ത്തി ഗോപാലപുരത്തെ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. വധുവിന്റെ അമ്മയ്ക്ക് അസുഖമായതിനാലാണ് വിവാഹം വേഗത്തിലാക്കുന്നതെന്ന് യുവാവിനെ വിശ്വസിപ്പിച്ചു.

വിവാഹ ചെലവ്, ബ്രോക്കര്‍ കമ്മിഷന്‍ എന്ന പേരില്‍ ഒന്നര ലക്ഷം വാങ്ങി. കല്യാണം കഴിഞ്ഞ് സജിതയും സഹോദരനെന്ന വ്യാജേന സുനിലും സേലത്തെ വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം അമ്മയുടെ അസുഖംകൂടിയെന്നു പറഞ്ഞു മുങ്ങി. പെണ്‍കുട്ടി തിരിച്ചെത്താതായതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്. ബന്ധുക്കളെന്ന് പരിചയപ്പെടുത്തുന്ന സംഘത്തിലെ അഞ്ചുപേരെക്കൂടി പിടികൂടാനുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here