രാജ്യത്ത് ഒമൈക്രോൺ – കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് ഒമൈക്രോൺ – കൊവിഡ് കേസുകളിൽ അതിവേഗ വർധനവ് ആണ് രാജ്യത്ത് ഉണ്ടാകുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്. 90,928 പേർക്കാണ് ഏറ്റവും ഒടുവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 325 മരണങ്ങളും കൊവിഡ് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 19,206 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,85,401 ആയി ഉയർന്നു.

അതേസമയം, രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെയായി 2,630 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം ബാധിച്ചത്. 797 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപിൽ. ഇതിൽ 330 പേര് രോഗമുക്തി നേടി. 465 രോഗികൾ ഉള്ള ദില്ലിയാണ് തൊട്ടു പിന്നിൽ. കേരളത്തിൽ ഇത് വരെ 234 പേർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇതിൽ 58 പേരും രോഗമുക്തി നേടി. കൊവിഡ് പോസിറ്റീവ് ആകുന്ന ഭൂരിഭാഗം പേരിലും ഒമൈക്രോൺ വകഭേദം കണ്ടെത്തുന്നതാണ് രാജ്യത്ത് ആശങ്ക വർധിക്കാൻ പ്രധാനകാരണം. ഇതോടെ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത ആണ് തുടരുന്നത്. അന്തർ ദേശീയ അന്തർ സംസ്ഥാന യാത്രികർക്ക് പരിശോധനകൾ രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ശക്തമായ രീതിയിൽ പുരോഗമിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here