രാജ്യത്ത് കൊവിഡ്19 ന്റെ വകഭേദമായ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ജനുവരി 21 വരെ ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കുപുറമെ ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാക്കിസ്ഥാന്, ഫിലിപൈന്‍സ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വരുന്ന ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനയാത്രക്കാര്‍ക്കുള്ള വിലക്കിന് പുറമെ അന്താരാഷ്ട്ര യാത്രാവിലക്കും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും രാത്രി കര്‍ഫ്യുവും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഹോങ്കോങ്ങിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമൈക്രോൺ ബാധ അതിവേഗം പടരാനുള്ള സാധ്യത കാരണം വൈകുന്നേരം 6 മണിക്ക് ശേഷം രണ്ടാഴ്ചത്തേക്ക് റെസ്റ്റോറന്റുകൾ അടച്ചിടും. കളിസ്ഥലങ്ങൾ, ബാറുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയും ഈ സമയം അടച്ചിരിക്കും. സമൂഹത്തിനിടയിൽ അണുബാധ അതിവേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയമങ്ങൾ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാരി ലാം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here