കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സമീപത്തെ ഹോട്ടലിൽ നിന്ന് കുഞ്ഞിനെയും തട്ടിയെടുത്ത യുവതിയേയും പോലീസ് കണ്ടെത്തി.
കുഞ്ഞിനെ തട്ടിയെടുത്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചു. നഴ്സിൻ്റെ വേഷം ധരിച്ചെത്തി മൂന്നു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കളമശ്ശേരി സ്വദേശി നീതുവാണ് പിടിയിലായത്.
വൈകിട്ട് നാലു മണിയോടെയായിരുന്നു ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികളുടെ മുന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കാണാതാവുന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ അമ്മയോട് ചികിത്സയ്ക്കായി കുട്ടിയെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
നഴ്‌സാണ് എന്ന ധാരണയിൽ കുട്ടിയെ മാതാപിതാക്കൾ ഇവർക്ക് കൈമാറി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്‌സിംങ് ജീവനക്കാരെ സമീപിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ഞിനെ ആരോ തട്ടിയെടുത്തു. എന്നു വ്യക്തമായത്.
ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി വ്യാപക പരിശോധന ആരംഭിച്ചു. ആശുപത്രിയും പരിസര പ്രദേശങ്ങളും പൂർണ്ണമായും പോലീസ് ബന്തവസ്സിലാക്കി .
തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ ഹോട്ടലിൽ കുഞ്ഞുമായി കളമശ്ശേരി സ്വദേശി നീതുവിനെ കണ്ടെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞതോടെ ബന്ധുക്കൾക്കും അധികൃതർക്കും ആശ്വാസമായി.
കുഞ്ഞിനെ തട്ടിയെടുത്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ യുവതി പോലീസിന് മൊഴി നൽകി. സാമ്പത്തിക ബാധ്യതയുണ്ടെ അത് തീർക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്ത് വിൽക്കാൻ ശ്രമിച്ചത്.
8 വയസ്സുള്ള കുട്ടിയുമായി 2 ദിവസമായി ഹോട്ടലിൽ മുറിയെടുത്തതായും യുവതി പോലീസിനോട് പറഞ്ഞു. കുട്ടികളെ തട്ടിയെടുക്കുന്ന റാക്കറ്റ് സംഭവത്തിന് പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here