കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നീതു മാത്രമാണെന്ന് എസ്പി ഡി. ശില്‍പ. നീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. നീതുവിന്‍റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്ക് കേസില്‍ പങ്കില്ലെന്നും എസ്പി വ്യക്തമാക്കി.
കാമുകനെയും കുടുംബത്തെയും ബോധിപ്പിക്കാനാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് നീതു അയച്ചു നല്‍കിയിരുന്നു. കൂടാതെ കുട്ടിക്കൊപ്പം നിന്ന് നീതു കാമുകനെ വീഡിയോ കോളും ചെയ്തുവെന്ന് എസ്പി കൂട്ടിച്ചേര്‍ത്തു. യുവാവുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഇബ്രാഹിമിനെതിരെ മറ്റൊരു കേസും നിലനിൽക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നീതു മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ തട്ടികൊണ്ടുപ്പോയത്ത്. നാലാം തിയതി ആണ് ഇവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു
കളമശേരിയിലെ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലെ ജീവനക്കാരിയാണിവർ.
ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിൻ്റെ ഭർത്താവ് ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്.
2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂർ തിരുവൻമണ്ടൂർ സ്വദേശിനിയായിരുന്നു. വിവാഹത്തിനു ശേഷം ഇവർ ഏറെക്കാലം എറണാകുളത്തായിരുന്നു. അതുകൊണ്ട് തന്നെ എറണാകുളത്തെ ബന്ധുക്കൾക്കൊന്നും നീതുവുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. പ്രീസ്കൂളുകൾ അടക്കം വിവിധ ഇടങ്ങളിൽ ഇവർ ജോലി ചെയ്തിരുന്നു.രണ്ടാഴ്ച മുൻപാണ് നീതുവിൻ്റെ ഭർത്താവ് നാട്ടിലെത്തി മടങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here