കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുന്ന മുദ്രാവാക്യം വിളിച്ച ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. സത്യേഷ് ബലിദാനി ദിനത്തിലായിരുന്നു ആർ.എസ്.എസ്സിൻ്റ കൊലവിളി
കഴിഞ്ഞ നാലാം തിയതിയാണ് സത്യേഷ് ബലിദാനി ദിനത്തിൻ്റെ ഭാഗമായി ആർ.എസ്.എസ്. പ്രവർത്തകർ പ്രകടനം നടത്തിയത്. അന്നു തന്നെ വഴി തടസപ്പെടുത്തി പ്രകടനം നടത്തിയതിന് ആർ.എസ്.എസ്.ബി.ജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് വധഭീഷണി മുഴക്കുന്ന മുദ്രാവാക്യത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി കൊലപ്പെടുത്തുമെന്നാണ് വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നത്. സി.പി.ഐ.എമ്മിനെതിരെയും ഡി.വൈ.എഫ്.ഐ.ക്കെതിരെയും പ്രകോപനമുദ്രാവാക്യം മുഴക്കുന്നു മുണ്ട്.
ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ കൊടുങ്ങല്ലൂർ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഊമന്തറ സ്വദേശികളായ അജയ്, സഞ്ജയ്, ഉണ്ണിക്യഷ്‌ണൻ തുടങ്ങിയ ബി.ജെ.പി.സം മുദ്രാവാക്യം വിളിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here