ആഷ്സ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയലക്ഷ്യം 388 റൺസ്. ആദ്യ ഇന്നിംഗ്സിൽ 122 റൺസ് ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 265 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയുടെ മികവിലാണ് ഓസീസിന്റെ കുതിപ്പ്.
416 റൺസാണ് ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ നേടിയത്. ഇതിനെ പിന്തുടർന്ന ഇംഗ്ലീഷ് ഇന്നിംഗ്സ് 294 റൺസിൽ അവസാനിച്ചു. തുടർന്ന് രണ്ടാമിന്നിംഗ്സ് തുടങ്ങിയ ഓസ്ട്രേലിയക്ക് ആദ്യം തിരിച്ചടി നേരിട്ടു. എന്നാൽ ഖവാജയും കമാറൂൺ ഗ്രീനും ചേർന്നാണ് ഓസീസിനെ മുന്നോട്ടുനയിച്ചത്.
നാല് വിക്കറ്റ് നഷ്ടത്തിൽ 86 എന്ന നിലയിൽ നിന്നാണ് ഓസീസിന്റെ കുതിപ്പ്. ഖവാജയും ഗ്രീനും ചേർന്ന 179 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസീസിന്റെ ഇന്നിംഗ്സിന് നട്ടെല്ലായത്. ഗ്രീൻ 74 റൺസ് നേടി പുറത്തായി. ഖവാജ 101 റൺസുമായി പുറത്താകാതെ നിന്നു. പത്ത് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് നാല് വിക്കറ്റ് വീഴ്ത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here