ഭാര്യയെയും 8 വയസുള്ള മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. 45 കാരനായ സോണി, ദാര്യ റീന, മകൻ റയാൻ എന്നിവരെയാണ് ഇന്ന് രാവിലെ കോന്നി പയ്യനാമണ്ണിലെ കുടുംബ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിത്.
ശരീരത്തിൽ വെട്ടേറ്റ് റീനയെയും റയാനെയും കിടപ്പുമുറിയിലും സോണി മറ്റൊരു മുറിയിലുമായി ജീവനൊടുക്കിയ നിലയിലുമായിരുന്നു. ബന്ധുക്കളിലൊരാൾ ഇവരുടെ വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോൾ ആണ് മൃതദേഹങ്ങൾ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, വീട് തുറന്നു പരിശോധിച്ചപ്പോൾ റീനയും 8 വയസുള്ള മകനും കൊല്ലപ്പെട്ടതാണെന്ന് കണ്ടത്തി. മൃതദേഹങ്ങൾക്ക് 3 ദിവസ o പഴക്കമുണ്ട്. വിദേശത്തായിരുന്ന സോണി ഏതാനും നാളുകളായി വിഷാദ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. സാമ്പത്തിക ബാധ്യതയും രോഗവും അലട്ടിയ സോണി, 2 പേരെയും കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
8 വയസുള്ള റയാനെ ദമ്പതികൾ ദത്തെടുക്കുകയിരുന്നു. കഴിഞ്ഞിടെയാണ് സോണിയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here