മൊബൈലിൽ കളിച്ചതിന് 5 വയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് 27കാരന്‍ ആദിത്യ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാന്‍ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെയുടെ താമസം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ മകന്‍ പഠിക്കാതെ മൊബൈലില്‍ കളിക്കുന്നത് ആദിത്യയുടെ ശ്രദ്ധയില്‍ പെടുകയും മകനെ ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഗുരുതരമായി ശരീരത്തില്‍ മുറിവ് പറ്റിയ കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടി മരണപ്പെട്ടത്. പൊലീസ് സംഭവസ്ഥലത്തെത്തി ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
അതേ സമയം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിക്ക് എങ്ങനെ പരിക്ക് പറ്റിയെന്നതില്‍ കൃത്യമായ വിശദീകരണം ഇവര്‍ ആദ്യം നല്‍കിയല്ല. പൊലീസിന്‍റെ ചോദ്യങ്ങളോട് ഇവര്‍ കാര്യമായി പ്രതികരിച്ചില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചു.
അതേ സമയം ചെല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനില്‍ കുട്ടിയെ മര്‍ദ്ദിച്ചത് അച്ഛനാണ് എന്ന് പറഞ്ഞ് വന്ന അജ്ഞാത കോള്‍ വഴിത്തിരിവായി. വിശദമായ ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. ഈ ദമ്പതികള്‍ക്ക് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here