തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിരാണ്: സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിരാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാലും നടപടിയുണ്ടാകണം. പാര്‍ട്ടികളുടേയും ജനങ്ങളുടേയും അവകാശം സംരക്ഷിക്കണം. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ജനക്ഷേമം സംരക്ഷിക്കലാണ് പ്രധാനം. ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണെന്നും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും യെച്ചൂരി പറഞ്ഞു കരടു രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മറ്റി അംഗീകരിച്ചു. ഫെബ്രുവരി ആദ്യവാരം  പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാന്‍ പിബിയെ ചുമതലപ്പെടുത്തി.

ഏപ്രില്‍ 6 മുതല്‍ പത്ത് വരെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷം ഹൈദരാബാദില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിലെ സഖ്യത്തെക്കാള്‍ പ്രായോഗികം പ്രാദേശിക തലത്തിലെ സഖ്യ രൂപീകരണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നയം സ്വീകരിക്കാനാണ് കേന്ദ്രകമ്മറ്റി തീരുമാനം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കും.

ഇന്ത്യയില്‍ ദേശീയ തലത്തിലെ സഖ്യത്തെക്കാള്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ് അതിനാല്‍ തന്നെ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും സഖ്യങ്ങള്‍.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ ജനവികാരം ശക്തമാണെന്നും ചൂണ്ടിക്കാട്ടിയ സീതാറാം യെച്ചൂരി സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ചട്ടം ലംഘിച്ചാലും നടപടി ഉണ്ടാകണമെന്നും കേന്ദ്ര കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News