പങ്കാളികളെ കൈമാറുന്ന സംഘം കോട്ടയത്ത് പിടിയിലായി. കറുകച്ചാൽ പൊലീസാണ് 7 അംഗ സംഘത്തെ പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശിനി ഭർത്താവിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ചങ്ങനാശ്ശേരി സ്വദേശിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭർത്താവിൻ്റെ സഹായത്തോടെ 4 പേർ തന്നെ ബലാൽസംഘം ചെയ്തുവെന്നായിരുന്നു പരാതി.
കടുത്ത ശാരീരിക പീഡനത്തിന് യുവതി ഇരയായതായി അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം എത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്ന സംഘത്തിലേക്ക്. കറുകച്ചാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 പേർ അറസ്റ്റിലായി.
സമൂഹമാധ്യമങ്ങളായ ടെലഗ്രാം , ഇൻസ്റ്റഗ്രാം, മെസ്സഞ്ചർ ഉപയോഗിച്ചായിരുന്നു കൈമാറ്റം നടത്തിയിരുന്നത്. പല ഗ്രൂപ്പുകളിലായി ആയിരത്തോളം പേർ ഇതിൽ അംഗങ്ങളായുണ്ട്. ആലപ്പുഴ ബീച്ചിലും, എറണാകുളത്തെ ഹോട്ടലുകളിലുമായാണ് സംഘാംഗങ്ങൾ ഒത്തുചേർന്നിരുന്നത്. പണം കൈമാറ്റം ഉൾപ്പെടെ നടന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്നാണ് കറുകച്ചാലിൽ നിന്നും 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. യാതൊരു ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ചിലരും ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പിന്നിൽ വൻ സംഘം ഉള്ളതായി സംശയിക്കുന്നു എന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.