സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആൺ സുഹൃത്ത് പോലീസ് പിടിയിൽ.
പെൺകുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സുഹൃത്തിനെ പോലീസ് പിടികൂടിയത്. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
കഴിഞ്ഞ മാസം ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രയപൂർത്തിയാകാത്ത ആൺ സുഹൃത്തിനെ പോലീസ് പിടികൂടിയത്.
ആണ്‍സുഹൃത്തിനാല്‍ പെൺകുട്ടി ലൈംഗികാത്രികമം നേരിട്ടുവെന്ന് വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍ കൂട്ടിയുടെ അച്ചന്‍ ആലങ്ങാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.
നർക്കോട്ടിക്ക്സെൽ ഡി.വൈ.എസ്.പി സക്കറിയാ മാത്യുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആൺ സുഹൃത്തിനെ പിടികൂടിയത്. മരിച്ച പെണ്‍കുട്ടിക്ക് പതിനഞ്ച് വയസാണ് പ്രായം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here