ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് നാളെ കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. മൂന്ന് മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
സെഞ്ചൂറിയനിൽ ഇന്ത്യ 113 റൺസിന് വിജയിച്ചപ്പോൾ ജൊഹന്നാസ്ബർഗിൽ 7 വിക്കറ്റിന് ജയിച്ച് ആതിഥേയർ ഒപ്പമെത്തി. ഡീൻ എൽഗറുടെ വിസ്മയ ബാറ്റിംഗും ബൗളർമാരുടെ ഉശിരൻ പ്രകടനവുമാണ് രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന വിജയം സമ്മാനിച്ചത്.
ബാറ്റിംഗിൽ നായകൻ വിരാട് കോഹ്ലി തിരിച്ചെത്തുന്നത് ഇന്ത്യക്ക് പുത്തൻ ഉണർവ്വേകും. ചേതേശ്വർ പൂജാര ഫോം വീണ്ടെടുത്തിട്ടുണ്ട്. ബൌളിംഗിൽ ടീമിന് തൽക്കാലം ആശങ്കയില്ല. ദക്ഷിണാഫ്രിക്കൻ ബൌളിംഗാക്രമണത്തിന്റെ ചുക്കാൻ എങ്കീഡി – റബാദ , ജാൻസെൻ ത്രയത്തിനാണ്.
നായകൻ ഡീൻ എൽഗറും ടെംപ ബാവുമയും ഉൾപ്പടെ എല്ലാവരും ബാറ്റിംഗിൽ താളം കണ്ടെത്തിയത് കേപ്പ് ടൌണിൽ ആതിഥേയർക്ക് കരുത്തേകും.ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതേവരെ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്കായിട്ടില്ല.
കേപ്പ് ടൌണിൽ വിജയം നേടാനായാൽ കോഹ്ലിയുടെ സംഘം ടെസ്റ്റ് പരമ്പര നേടി ചരിത്രം രചിക്കും. ലോക ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാം.പഞ്ചദിന ത്രില്ലറിനാണ് കേപ്പ് ടൌണിലെ ന്യൂലാൻഡ്സ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here