ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ; പള്‍സര്‍ സുനിയും ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയും സാക്ഷി ജിൻസൺ തമ്മിലുള്ള നിർണ്ണായക ഫോൺ സംഭാഷണം പുറത്ത്. പൾസർ സുനിയെ കണ്ടിട്ടുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.

ദിലീപിന്റെ വീട്ടിൽവച്ചും ഹോട്ടലിൽ വച്ചും ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് ഫോൺ സംഭാഷണത്തിൽ പൾസർ സുനി പറയുന്നു.  നടിയെ അക്രമിച്ച കേസിൽ ദിലിപിനെതിരെ കുരുക്ക് മുറുകുന്നതിനിടയിലാണ് കേസിൽ നിർണ്ണായകമാകുന്ന പുതിയ ഫോൺ സംഭാഷണം കൂടി പുറത്തുവന്നത്.

കേസിലെ സാക്ഷി ജിന്‍സനുമായി പൾസർ സുനി നടത്തിയ സംഭാഷണം പുറത്തായത്. കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ ദിലീപിനൊപ്പം നിരവധി വട്ടം കണ്ടിരുന്നുവെന്ന് സംവിധായകൻ ബാല ചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് ഫോൺ സംഭാഷണം.

ബാലചന്ദ്രകുമാറിനെ തനിക്കറിയാമെന്നും ദിലീപിന്റെ വീട്ടിൽ വച്ചും ഹോട്ടലിൽ വച്ചും ബാലചന്ദ്ര കുമാറിനെ താൻ കണ്ടിട്ടുണ്ടെന്നും ഫോൺ സംഭാഷണത്തിൽ പൾസർ സുനി പറയുന്നുണ്ട്.

പുറത്ത് നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നും ഫോൺ സംഭാഷണത്തിൽ സുനി ചോദിക്കുന്നു. താനായിട്ട് ഒന്നും പറയേണ്ടല്ലോ എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നതെന്നും ജിൻസന്റെ ചോദ്യത്തിന് പൾസർ സുനി മറുപടി നൽകുന്നുണ്ട്.

ഇതോടെ ഈ ഫോൺ സംഭാഷണം കേസിൽ നിർണ്ണായമാകുമെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം . ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉൾപ്പടെ അന്വേഷണ സംഘം പരിശോധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News