പങ്കാളികളെ കൈമാറുന്ന സംഭവം; 15 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രാഥമിക അന്വേഷണത്തെ തുടർന്ന്   15  ഗ്രൂപ്പുകളെ  നിരീക്ഷണത്തിലാക്കിയതായി പോലീസ് പറഞ്ഞു.
അവിവാഹിതർ ഉൾപ്പെടെ ഒരോ ഗ്രൂപ്പിലും   അയ്യായിരത്തിലധികം അംഗങ്ങൾ ഉള്ളതായും കണ്ടെത്തി.

കോട്ടയം ചങ്ങനാശ്ശേരി  സ്വദേശിനിയുടെ  പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് വലിയൊരു സെക്സ് റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി ജീവിതപങ്കാളികളെ കൈമാറുകയായിരുന്നു രീതി.

ഇൻസ്റ്റഗ്രാം , മെസ്സൻജർ, ടെലഗ്രാം  എന്നീ സമൂഹമാധ്യമ സംവിധാനങ്ങളെ  ഉപയോഗിച്ചായിരുന്നു സംഘത്തിൻ്റെ പ്രവർത്തനം. പ്രാഥമിക അന്വേഷണത്തെ തുടർന്ന്   15  ഗ്രൂപ്പുകളെ  നിരീക്ഷണത്തിലാക്കിയതായി പോലീസ് പറഞ്ഞു.

അവിവാഹിതർ ഉൾപ്പെടെ ഒരോ ഗ്രൂപ്പിലും   അയ്യായിരത്തിലധികം അംഗങ്ങൾ ഉള്ളതായും കണ്ടെത്തി. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരവും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കും. പിന്നീട് വീഡിയോകോൾ ചെയ്യുകയാണ് രീതി.

വീടുകളും  റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം.  വീടുകളിൽ വിരുന്നു സൽക്കാരം നടത്തി അതിൻ്റെ മറവിൽ പങ്കാളികളെ കൈമാറും . പല സ്ത്രീകളും സമ്മർദ്ദത്തിനും ഭീഷണിയ്ക്കും വഴങ്ങാൻ നിർബന്ധിതരാവുകയായിരുന്നു.

സഹികെട്ടാണ് പരാതി നൽകിയതെന്ന് പരാതിക്കാരിയായ വീട്ടമ്മ പോലീസിനോട് പറഞ്ഞു. തന്നെ ഒൻപതുപേർ ചേർന്ന്  ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ഇതിന് ഭർത്താവ് കൂട്ടുനിന്നു.

സംഭവത്തിൽ  ആറു പേർ പിടിയിലായെന്നും പിടിയിലാകാനുള്ള   മൂന്നുപേർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പിടിയിലാകാനുള്ള കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നു. വ്യാജ ഐ ഡി കൾ ഉപയോഗിച്ചാണ് പലരും സമൂഹ മാധ്യമങ്ങളെ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്. അതിനാൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സൈബർ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് അന്വേഷണം.

ഇടപാടുകാരിൽ  വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും തികയാത്തവരും 20 വർഷം പിന്നിട്ടവരുമുണ്ടെന്ന് പോലീസ് പറഞ്ഞു. അവിവാഹിതരും. സംഘത്തിലുണ്ട്. കൊല്ലം , തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പെൺവാണിഭമാണ് നടന്നതെന്നാണ് പോലീസ് നിഗമനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News