ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി ബിജെപി നേതാക്കൾ . യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ പാർട്ടി വിട്ടതും ബിജെപിക്ക് തിരിച്ചടിയായി
തെരഞ്ഞെടുപ്പ് അടുത്തത്തോടെ ഗോവയിൽ ബിജെപി വലിയ തിരിച്ചടികളാണ് നേരിടുന്നത്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഞായറാഴ്ച കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് ബിജെപി യെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ ഗജാനൻ ടിൽവേയെ പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ.വരദ് മർഗോൽക്കർ തുടങ്ങിയ നേതാക്കൾ സ്വാഗതം ചെയ്തു.
ഗജാനൻ ടിൽവേയെ കൂടാതെ സങ്കേത് പർസേക്കർ, വിനയ് വൈംഗങ്കർ, ഓം ചോദങ്കർ, അമിത് നായിക്, സിയോൺ ഡയസ്, ബേസിൽ ബ്രാഗൻസ, നിലേഷ് ധർഗാൽക്കർ, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോൺഗ്രസിൽ ചേർന്നു.ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോ കഴിഞ്ഞ ദിവസം പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു..
മൈക്കൽ ലോബോ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.സലിഗാവോ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി കേദാർ നായികിന്റെ പ്രചാരണത്തിന് ലോബോ ഞായറാഴ്ച പരസ്യമായി എത്തുകയും ചെയ്തു.
സ്വതന്ത്ര എം.എൽ.എ പ്രസാദ് ഗോൺകറും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു….തെരഞ്ഞെടുപ്പ് അടുത്തത്തോടെ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേർന്നത് കോൺഗ്രസിന് ഗോവയിൽ പുതുജീവൻ നൽകുകയാണ്… നേരത്തെ കോൺഗ്രസിൽ നിന്നും നേതാക്കൾ തൃണമൂൽ കോൺഗ്രസ്സിലേക്ക് കൂറുമാറിയതോടെ കോൺഗ്രസ്സ് പ്രതിരോധത്തിലായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here