കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാലയങ്ങൾ സംഘർഷഭൂമിയാക്കാൻ ശ്രമിക്കരുതെന്നും ധീരജിന്റെ കൊലപാതകത്തിൽ അപലപിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. കൊലപാതകികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം അത്യന്തം പ്രതിഷേധാർഹം പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസാണ് അക്രമം നടത്തിയത്. സുധാകരൻ വന്നതിന് ശേഷം അക്രമ രാഷ്ട്രീയം
പ്രകോപനം സൃഷ്ടിക്കുന്നു. 21 പേരുടെ കൊലപാതകം നടന്നു. ഇനിയെങ്കിലും കൊലക്കത്തി താഴെ വെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ക്രമസമാധാനം തകർത്തു എന്ന് വരുത്താനാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നതെന്നും ഇതാണ് സെമി കേഡർ എങ്കിൽ കേരളത്തിൻ്റെ അവസ്ഥയെന്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here