മണിപ്പൂരിൽ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷൻ ചല്‍ട്ടോണ്‍ലിന്‍ അമോയാണ് ബിജെപിയിൽ ചേർന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആണ് കോൺഗ്രസിൽ നേതൃതർക്കം രൂക്ഷമാകുന്നത്.
കോൺഗ്രസിനുള്ളിൽ തുടരുന്ന നേതൃ തർക്കം തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പാർട്ടിയെ ഏറ്റവും കൂടുതൽ അലട്ടിക്കൊണ്ടിരുന്നത്. ഇത് പരിഹരിക്കാനായി ഹൈക്കമാൻഡ് മണിപ്പൂരിൽ കാര്യക്ഷമമായ ഇടപെടൽ നടത്തിയില്ല എന്ന ആക്ഷേപവും നേരത്തെ ഉയരുന്നുണ്ട്.
പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും കോൺഗ്രസിൻ്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് ആണ്. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നത്.
തിപൈമുഖ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ് അമോ. അതേസമയം അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേയൊ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എംപിസിസി അധ്യക്ഷനായ എന്‍ ലോകന്‍ പറഞ്ഞത്. അമോയെ നേരത്തെ പാര്‍ട്ടി വിരുദ്ധപ്രര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം അവാകാശപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here